പോസ്റ്റുകള്‍

ബുദ്ധൻ

  ഹൈദരാബാദിലെ  ശിൽപരാമത്തിലാണ് ആദ്യമായി ആ ബുദ്ധ പ്രതിമയെ ഞാൻ കാണുന്നത്.ബുദ്ധനും  ബുദ്ധന്റെ ആശയങ്ങളും എനിക്ക് ചെറുപ്പം മുതൽ പ്രിയമുള്ളതായിരുന്നതിനാൽ, ബുദ്ധ പ്രതിമകളും,ചിത്രങ്ങളും സദാ  ഞങ്ങളുടെ വീടിൻ്റെ  സ്വീകരണമുറിയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, ഈ ബുദ്ധ പ്രതിമ മറ്റുള്ളവയെ പോലെ ആയിരുന്നില്ല.ഈ പ്രതിമക്ക് നീണ്ട വശ്യമായ മൂക്കും,നിറഞ്ഞ ചുണ്ടുകളും,ആഴ്ന്നിറങ്ങുന്ന നോട്ടമുള്ള കണ്ണുകളും ഉണ്ടായിരുന്നു.അതിനെ കണ്ട മാത്രയിൽ തന്നെ,ശ്യാമിൻ്റെ  മുഖ ഛായ ഉള്ളതായി എനിക്ക് തോന്നി.അക്കാരണത്താൽ തന്നെ വളരെയധികം വിലപേശാതെ ഞാൻ അത് വാങ്ങി . ഞാൻ ഗർഭിണിയായിരുന്ന കാലഘട്ടമായിരുന്നു അത്.അല്പസ്വല്പം അസ്വസ്ഥതകൾ ഉള്ളതിനാൽ ഞാൻ മിക്കദിവസവും ഓഫീസിൽ പോകാറുണ്ടായിരുന്നില്ല.ആ ദിവസങ്ങളിൽ ശ്യാം രാവിലെ ജോലിക്കു പോയാൽ ഇരുട്ടിയ ശേഷമേ വരികയുള്ളു.പകൽ നേരം മുഴുവൻ ഞാൻ തനിച്ചായിരിക്കും. എൻ്റെ  ഏകാന്തതയിൽ ആ ബുദ്ധ ശില്പമെന്നെ അത്യന്തം ആകർഷിച്ചു കൊണ്ടിരുന്നു.അത് തുടച്ചു മിനുക്കി, എന്റെ മരത്തിന്റെ പുസ്തക അലമാരയുടെ ഒത്ത നടുവിൽ ഞാൻ പ്രതിഷ്ഠിച്ചു. അതിനെ നോക്കി കിടക്കുമ്പോൾ എൻ്റെ ആത്‌മാവ്‌ ആ  ബുദ്ധനിലാണെന്ന്‌ എനിക്ക് തോന്നി.ആ പ്രതിമയുടെ മൂക്ക
നീ കാണുന്നതു , ഞാൻ കാണുന്നുവെന്ന്  , നീ കണ്ടിരുന്നെങ്കിൽ... പക്ഷെ , മൂടുപടം അണിയാതെ നിൻറെ മിഴികൾക്ക്, യാഥാർഥ്യം കാണാനാവില്ലല്ലോ? നിൻ മനമറിഞ്ഞതു, എൻ മനമറിഞ്ഞുവെന്ന്, നിൻ മനമറിഞ്ഞിരുന്നെങ്കിൽ... പക്ഷെ, സങ്കീർണമായ ചിന്തകളില്ലാതെ, നിൻ മനസ്സിനു, യാഥാർഥ്യം അറിയാനാവില്ലല്ലോ? നിൻറെ അനുഭവങ്ങൾ, എൻറെ  അനുഭവങ്ങളായിരുന്നുവെന്നു, നീ അനുഭവിച്ചിരുന്നെങ്കിൽ... പക്ഷെ, നിൻറെ ഉത്കർഷ വികാരങ്ങളില്ലാതെ, നിൻ   ഹൃദയത്തിനു, യാഥാർഥ്യം അനുഭവിക്കാനാവില്ലലോ? കാരണം തോഴാ , നിൻ നഗ്ന മനസ്സ് , ഉന്നത സമൂഹത്തിൻ നിഴലുകളിൽ, ആഴത്തിൽ ആണ്ടുകിടക്കുന്ന ഭീരുവാം കാമുകനല്ലോ... എങ്കിലും പ്രിയാ ,നീ ഓർക്കുക , നിൻ ഹൃദയമിടിപ്പിൻ  സ്പന്ദനം, ഈ ഭൂമി തൻ അന്ത്യം വരെ, എൻ ഹൃദയത്തിൻ  താളത്തിൽ അലിഞ്ഞിരിപ്പു... ***************************************************************

അച്ഛൻറെ പുരികം

അച്ഛൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടില്ല .അന്നെനിക്ക് പന്ത്രണ്ടു വയസ്സാണ്.ബന്ധുക്കളെല്ലാം എന്നെ വളരെ വിദഗ്ധമായി കരയിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.പക്ഷെ ഞാൻ  കരഞ്ഞതേയില്ല . എൻറെ അടുത്തിരുന്ന ഏതോ ഒരു ബന്ധു എന്നോട് പറഞ്ഞു," മോളെ, വിഷമം ഉള്ളിൽ ഒതുക്കിവയ്ക്കാതെ ഒച്ച വച്ച് കരഞ്ഞോളു , മോളുടെ അച്ഛനല്ലേ മരിച്ചത്, കരഞ്ഞോളു ". അവരോടു ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ആലോചിച്ചു, എനിക്ക് കരച്ചിൽ വരാത്തത് കൊണ്ടല്ലേ ഞാൻ കരയാഞ്ഞത്  എന്ന്. അമ്മയെ അവിടെയെങ്ങും കണ്ടില്ല.എൻറെ ചേച്ചി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.ഞാൻ മിണ്ടാതെയായപ്പോൾ,ഇതേ ബന്ധു തന്നെ അവളുടെ അടുത്ത് ,"മോളെ,ഇങ്ങനെ ഒച്ച വച്ച് കരയല്ലേ, സമാധാനിക്കൂ" എന്ന് പറയുന്നുണ്ടായിരുന്നു. അവർ ഇടയ്‌ക്കെപ്പോഴോ  തിരിഞ്ഞപ്പോൾ  ഞാൻ അവരെ പരിഹാസത്തോടെ നോക്കി. ആശുപ്ത്രിയിൽ നിന്നും അച്ഛൻറെ മൃതശരീരം അച്ഛൻറെ തറവാട്ടിലേക്കാണ് എത്തിച്ചത്.അവിടെയും ബന്ധുക്കൾ എന്നോട് കരയുവാനും  എൻറെ സഹോദരിയോട്‌ കരച്ചിലടക്കുവാനും പറഞ്ഞു കൊണ്ടേയിരുന്നു. അച്ഛൻ മരിച്ചത് വൈകിട്ടായതിനാൽ ശവദാഹം അടുത്ത ദിവസത്തേക്കാക്കിയിരുന്നു.അച്ഛൻറെ പ്രാണൻ വെടിഞ്ഞ ശരീരം,തറവാ

അമ്മുഗുഡയിലെ പ്രേതം

പ്രേതത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ,ഇല്ല  എന്നേ ഞാൻ പറയൂ .കാരണം ,കാണാൻ കഴിയാത്ത ഒന്ന് വിശ്വസിക്കുവാൻ ഇപ്പോഴും പ്രയാസമാണ്.അനുഭവങ്ങൾ നിരവധിയാണ്,പക്ഷെ,ഉപബോധ മനസ്സിന്റെ വിക്രിയ ആയിട്ടേ എൻറെ  യുക്ത്യനുസൃതമായ മനസ്സ് അതിനെ അംഗീകരിച്ചിട്ടുള്ളു. അങ്ങനെയുള്ള നിരവധി അനുഭവങ്ങളിലൊന്നാണ് അമ്മുഗുഡയിലെ  പ്രേതം . ഹൈദരബാദിൽ ഞങ്ങൾ മിക്കവാറും വേരുറപ്പിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച കാലത്താണ്,നഗരത്തിൽ നിന്നും ദൂരെയായി , അമ്മുഗുഡ എന്ന സ്ഥലത്തു ഫ്ലാറ്റ് വാങ്ങിച്ചത്.ഫ്ലാറ്റിൻറെ  ഒരു വശത്തു തുറസ്സായ സ്ഥലവും,വരാന്തയുടെ എതിർ വശത്തായി ഒരു വലിയ വീടും( ആ ഭാഗത്തെ ഒരേ ഒരു വീട്) , മറ്റു വശങ്ങളിൽ റോഡും വേറൊരു കെട്ടിടവും ആയിരുന്നു. തുറസ്സായി കിടന്നിരുന്ന പറമ്പിൻറെ ഏകദേശം വലത്തെ  അറ്റത്തായി ,കുറച്ചു ദൂരത്തു, ഒരു ശ്‌മശാനം സ്ഥിതി ചെയ്തിരുന്നു.ഈ ശ്മശാനവും, ആ വീടും അവിടെ താമസിക്കാൻ തുടങ്ങിയ  നാളുകൾ തൊട്ടെ  എൻറെ മനസിനെ  നിരന്തരം ഒരു കാരണവുമില്ലാതെ അലട്ടിയിരുന്നു. ആ വീട്ടിൽ നിന്ന് ഇടയ്ക്കിടയ്ക്കു ഒരു സ്ത്രീയുടെ നിലവിളി രാത്രിയും പകലും കേൾക്കാറുണ്ടായിരുന്നു.അ